നാം സ്ഥിരം വാർത്തകളിലൂടെ കാണാറുള്ളതാണ് രൂപയുടെ മൂല്യം ഇടിയുന്നു, രൂപ കര കയറുന്നു എന്നൊക്കെയുള്ള ശീർഷകങ്ങൾ.. എന്താണ് ഇതിന്റെ അർത്ഥം..? നോക്കാം..
രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗികകറൻസിയാണ്. നമ്മുടെ രാജ്യം 1990കൾക്ക് ശേഷമുള്ള ഉദാരവത്കരണ നയങ്ങൾക്ക് ശേഷം അന്താരാഷ്ട്രവ്യാപാരവും വിദേശ നിക്ഷേപവും കൂടുതൽ സ്വാതന്ത്രമാക്കുകയുണ്ടായി.. ഇന്ന് മറ്റു ലോകരാജ്യങ്ങളിൽ നിന്ന് നാം ഒട്ടേറെ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നു.. അതുപോലെ തന്നെ കയറ്റുമതിയും.. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ചരക്ക് ക്രൂഡ് ഓയിലും സ്വർണവുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഓയിൽ ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇവിടുത്തെ എണ്ണകമ്പനികൾക്ക് (ഉദാ- IOC ) രൂപയല്ല മറിച്ച് ഡോളർ കൊടുത്താലേ വിദേശത്തുനിന്നും ചരക്കുകൾ ലഭിക്കൂ. ഡോളർ ഒരു ആഗോളകറൻസി ആയി പരിഗണിക്കപ്പെടുന്നതാണ് കാരണം..
എന്നാൽ നമ്മുടെ കമ്പനികളുടെ പക്കൽ രൂപയാണ് ഉള്ളത്.. ഇത് അവർ FOREIGN EXCHANGE RESERVE - അഥവാ വിദേശനാണയ ശേഖരത്തിൽ നിന്നും ഡോളർ ആക്കി മാറ്റുന്നു. ഈ ഡോളർ ഉപയോഗിച്ചാണ് നമ്മുടെ രാജ്യത്തെ കമ്പനികളും മറ്റും വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തുക- അഥവാ ചരക്കുകൾ ഇറക്കുമതി ചെയ്യുക.. അപ്പോൾ ഇറക്കുമതി കൂടിയാൽ എന്ത് സംഭവിക്കും..? നമ്മുടെ വിദേശനാണയശേഖരത്തിൽ നിന്നും കൂടുതൽ ഡോളർ കമ്പനികൾ രൂപയ്ക്ക് പകരമായി മാറ്റിയെടുക്കുന്നു. വിദേശനാണയ ശേഖരത്തിലെ ഡോളറിന്റെ അളവ് കുറഞ്ഞു വരുന്നു.. കൂടുതൽ കമ്പനികൾ രൂപ നൽകി ഡോളർ വാങ്ങാൻ എത്തുന്തോറും ഡോളറിന്റെ ഡിമാൻഡ് വർധിക്കും.. നേരത്തെ ഒരു ഡോളർ കിട്ടാൻ 60 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ എന്ന സ്ഥാനത്ത് ഇപ്പോൾ 65 രൂപ നൽകേണ്ടി വരും. അതായത് ഡോളറിനെതിരായി രൂപയുടെ മൂല്യം കുറഞ്ഞു എന്നർത്ഥം..
ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ വില ഇടിയാൻ കാരണമായി.. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നമ്മുടെ കമ്പനികൾക്ക് കൂടുതൽ ഡോളർ നൽകേണ്ടതായി വരുന്നു. അതായത് ഇന്ത്യയുടെ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതിച്ചെലവ് കൂടുന്നു. ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുമ്പോൾ അതിനെ വ്യാപാരക്കമ്മി എന്നാണ് വിളിക്കുക. ഇറക്കുമതിചെലവിൽ നിന്നും കയറ്റുമതി വരുമാനം കുറയ്ക്കുമ്പോൾ വ്യാപാരക്കമ്മി ലഭിക്കും.. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇറക്കുമതിച്ചെലവും തത്ഫലമായി വ്യാപാരക്കമ്മിയും ഉയരും. വ്യാപാരകമ്മിയോടൊപ്പം ഇന്ത്യ പുറത്തേക്ക് നൽകുന്ന പലിശ-തിരിച്ചടവ് ഉൾപ്പെടെയുള്ള ചെലവുകളും മറ്റു വരവുകളും കൂടി പരിഗണിക്കുമ്പോൾ ഉള്ള രാജ്യത്തിന്റെ മൊത്തം നഷ്ടമാണ് കറണ്ട് അക്കൗണ്ട് കമ്മി എന്ന് പറയുന്നത്. അതായത് അത്രയും ഡോളർ നമ്മുടെ ഡോളർ ശേഖരത്തിൽ നിന്നും പുറത്തേക്ക് പോയി എന്നർത്ഥം.. ഇത് ഡോളറിന്റെ ക്ഷാമത്തിനും അതിന്റെ വില വീണ്ടും കൂടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാവും.. രാജ്യത്തിൻറെ ഇപ്പോഴത്തെ കറണ്ട് അക്കൗണ്ട് കമ്മി= 1580 കോടി ഡോളർ ആണെന്നോർക്കുക..
രൂപയുടെ മൂല്യം ഇടിയുക എന്നത് ഒരു നിസാരസംഭവമായി കാണരുത്.. അങ്ങേയറ്റം ഗുരുതരമായ ഒരു സാമ്പത്തികഭീഷണിയിലേക്കാണ് ഇതിലൂടെ മോഡി സർക്കാർ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 69 രൂപ ആയിരുന്നെങ്കിൽ ഇന്നത് 72.97 എന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. 2018 ജനുവരി മുതൽ നോക്കുകയാണെങ്കിൽ രൂപ 12% വരെ ഇന്ന് നിലം പൊത്തിയിട്ടുണ്ട്. രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്.. ഇത് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നും നാം അറിഞ്ഞിരിക്കണം
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...